ന്യൂയോർക്ക് : ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി മെറ്റ. പരസ്യം ഒഴിവാക്കുന്നതിനാണു യൂണിയനിലെ ഉപഭോക്താക്കൾക്കായി പെയ്ഡ് വേർഷൻ അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനുകൾക്കായി പണമടയ്ക്കുന്നവർ ആപ്പുകളിൽ പരസ്യങ്ങൾ കാണില്ല. മെറ്റ ഔദ്യോഗികമായി ഈ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.

സാമൂഹികമാധ്യമങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്ന യൂണിയന്റെ നടപടികളെ നേരിടാനാണ് പെയ്ഡ് പതിപ്പുകളിലേക്ക് മെറ്റ കടക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. പെയ്ഡ് പതിപ്പുകൾ പുറത്തിറക്കിയാലും നിലവിലുള്ള സൗജന്യ പതിപ്പുകളും തുടരുമെന്നാണ് വിവരം. എത്ര പണമാണ് പെയ്ഡ് പതിപ്പുകൾക്ക് നൽകേണ്ടതെന്നോ എപ്പോഴാണ് തുടങ്ങുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.

കമ്പനിയുടെ വിവരശേഖരണത്തിന് അത് പരസ്യവിതരണത്തിനും കടുത്ത നിയന്ത്രണങ്ങളാണ് യൂണിയൻ ഉപയുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്നത്. യൂറോപ്പിലെ ജിഡിപിആർ നിയമം നൽകാനുള്ള സ്വകാര്യതക്ക് സംരക്ഷണം നൽകുന്നു. സൗജന്യ സേവനമാണ് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇതുവരെ നൽകിയത്. ഉപഭോക്താക്കൾ കാണുന്ന പരസ്യങ്ങൾ ലഭിക്കുന്ന വിവരങ്ങളായിരുന്നു കമ്പനിയുടെ വരുമാനം. എന്നാൽ ഇത് നിർത്തലാക്കുന്നതോടെ നഷ്ടം നികത്താനാണ് പണമടച്ചുള്ള പതിപ്പുകളെക്കുറിച്ച് നന്നായി ആലോചിച്ചു തുടങ്ങിയത്.

Comments are closed.