ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല, ലോക മാധ്യമങ്ങള്‍തന്നെ ഏതാനും ആഴ്ചകളായി ഒരു വിവാഹത്തിന്റെ വിശേഷങ്ങളുമായാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അതിന്റെ ഇന്ത്യന്‍ എഡിഷന് അവസാനമായെങ്കിലും ഇനിയും ഏറെ കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമനായ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടെ വിവാഹ മാമാങ്കത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന റെക്കോഡ് ഇതിനോടകംതന്നെ നേടിക്കഴിഞ്ഞു. ഏകദേശം 5,000 കോടി രൂപയിലധികം ചെലവഴിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
1,361 കോടി രൂപ ചെലവഴിച്ച ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും ആഡംബര വിവാഹമായിരുന്നു ഇതുവരെയും ഒന്നാമത്. ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ ഹിന്ദ് ബിന്‍ത് ബിന്‍ മക്തൂമിന്റെ വാഹത്തിന് ചെലവായ 1,144 കോടി രൂപയുമെല്ലാം അംബാനി വിവാഹത്തോടെ നിഷ്പ്രഭമായി. ഇളയമകന്‍ ആനന്ദിനോടുള്ള മാതാപിതാക്കളായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അതിവാത്സല്യമാണ് വിവാഹത്തിലൂടെ ലോകം കണ്ടത്.

ആനന്ദ് – രാധിക മര്‍ച്ചന്റ് വിവാഹത്തിനിടെ ആനന്ദ് അംബാനി അതിഥികള്‍ക്കായി നല്‍കിയ കോടികളുടെ സമ്മാനങ്ങളും മാധ്യമങ്ങളിലെ സജീവ ചര്‍ച്ചയായിരുന്നു. പിന്നീടാണ് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആനന്ദിന്റെ വ്യക്തിജീവിതത്തിലേക്കും അദ്ദേഹം ഉപയോഗിക്കുന്നതും സ്വന്തമാക്കിയിരിക്കുന്നതുമായ കോടാനകോടി വിലമതിക്കുന്ന വസ്തുക്കളിലേക്കും ലോകശ്രദ്ധ പതിയുന്നത്.
ഇവയില്‍ ഒന്നാം സ്ഥാനത്തുള്ളതായി പുറംലോകം അറിയുന്നത് യുഎഇ പാം ജുമൈറയിലെ അത്യാഢംബര വില്ലയാണ്. ഏകദേശം 80 മില്യണ്‍ ഡോളര്‍(640 കോടി രൂപ) വിലമതിക്കുന്ന ഈ വില്ല പിതാവ് മുകേഷ് അംബാനിയാണ് ആനന്ദിന് സമ്മാനിച്ചിരിക്കുന്നത്.

കേട്ടിടത്തോളം പത്ത് കിടപ്പുമുറികളുള്ള ഈ വില്ലക്ക് 70 മീറ്റര്‍ നീളമുള്ള തീര്‍ത്തും സ്വകാര്യമായ കടല്‍ത്തീരമുണ്ടെന്നതാണ്. ദുബൈയിലെ ഏറ്റവും ആഢംബരം നിറഞ്ഞ വസതികളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
കാറുകളോടും അതിരറ്റ കമ്പം പ്രകടമാക്കുന്ന ആളാണ് ആനന്ദ് അംബാനി. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതില്‍ ഒന്ന് റോള്‍സ് – റോയ്‌സ് ഫാന്റം കാറാണ്. ഏകദേശം 9.5 കോടി രൂപ വിലയുള്ളതാണ് ഈ കാര്‍. ബെന്റ്ലി കോണ്ടിനെന്റല്‍ ജിടിസിയാണ് മറ്റൊന്ന്. 4.5 കോടി രൂപയാണ് ഇതിനുള്ളത്. ഇവ കൂടാതെ അനേകം കോടികളുടെ കാറുകളാണ് ആനന്ദിന്റെ ഗ്യാരേജിലുള്ളത്.
ലോക പ്രശസ്ത വാച്ചുകളില്‍ കേമനായ പാടെക് ഫിലിപ്പ് ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈം മോഡല്‍ വാച്ചാണ് ആനന്ദ് ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്ന്. ലോകത്ത് വെറും ആറ് എണ്ണമുള്ള ഇതിന് എത്ര കോടി രൂപ വിലവരുമെന്ന് പറയാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. റിച്ചാര്‍ഡ് മില്ലിന്റെ ആര്‍എം 5205 വാച്ചാണ് ആനന്ദിന്റെ ശേഖരത്തിലുള്ള മറ്റൊന്ന്.

ഏകദേശം 12.5 കോടി രൂപയാണ് ഈ വാച്ചിന്റെ വിലയത്രെ! ലിമിറ്റഡ് എഡിഷനായതിനാല്‍തന്നെ ലോകത്ത് 30 വാച്ചുകള്‍ മാത്രമാണ് ഈ മോഡലില്‍ കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. ലോക ശ്രദ്ധയിലേക്കു എത്തിയ ഇത്തരം വസ്തുക്കള്‍ക്ക് പുറമേ ഇനിയും മൂല്യമുള്ള അനേകം വസ്തുക്കള്‍ അംബാനിയുടെ ഇളയ സന്തതിക്കു കണ്ടേക്കുമെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല, ലോക മാധ്യമങ്ങള്‍തന്നെ ഏതാനും ആഴ്ചകളായി ഒരു വിവാഹത്തിന്റെ വിശേഷങ്ങളുമായാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അതിന്റെ ഇന്ത്യന്‍ എഡിഷന് അവസാനമായെങ്കിലും ഇനിയും ഏറെ കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമനായ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടെ വിവാഹ മാമാങ്കത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന റെക്കോഡ് ഇതിനോടകംതന്നെ നേടിക്കഴിഞ്ഞു. ഏകദേശം 5,000 കോടി രൂപയിലധികം ചെലവഴിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
1,361 കോടി രൂപ ചെലവഴിച്ച ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും ആഡംബര വിവാഹമായിരുന്നു ഇതുവരെയും ഒന്നാമത്. ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ ഹിന്ദ് ബിന്‍ത് ബിന്‍ മക്തൂമിന്റെ വാഹത്തിന് ചെലവായ 1,144 കോടി രൂപയുമെല്ലാം അംബാനി വിവാഹത്തോടെ നിഷ്പ്രഭമായി. ഇളയമകന്‍ ആനന്ദിനോടുള്ള മാതാപിതാക്കളായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അതിവാത്സല്യമാണ് വിവാഹത്തിലൂടെ ലോകം കണ്ടത്.

ആനന്ദ് – രാധിക മര്‍ച്ചന്റ് വിവാഹത്തിനിടെ ആനന്ദ് അംബാനി അതിഥികള്‍ക്കായി നല്‍കിയ കോടികളുടെ സമ്മാനങ്ങളും മാധ്യമങ്ങളിലെ സജീവ ചര്‍ച്ചയായിരുന്നു. പിന്നീടാണ് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആനന്ദിന്റെ വ്യക്തിജീവിതത്തിലേക്കും അദ്ദേഹം ഉപയോഗിക്കുന്നതും സ്വന്തമാക്കിയിരിക്കുന്നതുമായ കോടാനകോടി വിലമതിക്കുന്ന വസ്തുക്കളിലേക്കും ലോകശ്രദ്ധ പതിയുന്നത്.

ഇവയില്‍ ഒന്നാം സ്ഥാനത്തുള്ളതായി പുറംലോകം അറിയുന്നത് യുഎഇ പാം ജുമൈറയിലെ അത്യാഢംബര വില്ലയാണ്. ഏകദേശം 80 മില്യണ്‍ ഡോളര്‍(640 കോടി രൂപ) വിലമതിക്കുന്ന ഈ വില്ല പിതാവ് മുകേഷ് അംബാനിയാണ് ആനന്ദിന് സമ്മാനിച്ചിരിക്കുന്നത്.

കേട്ടിടത്തോളം പത്ത് കിടപ്പുമുറികളുള്ള ഈ വില്ലക്ക് 70 മീറ്റര്‍ നീളമുള്ള തീര്‍ത്തും സ്വകാര്യമായ കടല്‍ത്തീരമുണ്ടെന്നതാണ്. ദുബൈയിലെ ഏറ്റവും ആഢംബരം നിറഞ്ഞ വസതികളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.

കാറുകളോടും അതിരറ്റ കമ്പം പ്രകടമാക്കുന്ന ആളാണ് ആനന്ദ് അംബാനി. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതില്‍ ഒന്ന് റോള്‍സ് – റോയ്‌സ് ഫാന്റം കാറാണ്. ഏകദേശം 9.5 കോടി രൂപ വിലയുള്ളതാണ് ഈ കാര്‍. ബെന്റ്ലി കോണ്ടിനെന്റല്‍ ജിടിസിയാണ് മറ്റൊന്ന്. 4.5 കോടി രൂപയാണ് ഇതിനുള്ളത്. ഇവ കൂടാതെ അനേകം കോടികളുടെ കാറുകളാണ് ആനന്ദിന്റെ ഗ്യാരേജിലുള്ളത്.
ലോക പ്രശസ്ത വാച്ചുകളില്‍ കേമനായ പാടെക് ഫിലിപ്പ് ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈം മോഡല്‍ വാച്ചാണ് ആനന്ദ് ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്ന്. ലോകത്ത് വെറും ആറ് എണ്ണമുള്ള ഇതിന് എത്ര കോടി രൂപ വിലവരുമെന്ന് പറയാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. റിച്ചാര്‍ഡ് മില്ലിന്റെ ആര്‍എം 5205 വാച്ചാണ് ആനന്ദിന്റെ ശേഖരത്തിലുള്ള മറ്റൊന്ന്.

ഏകദേശം 12.5 കോടി രൂപയാണ് ഈ വാച്ചിന്റെ വിലയത്രെ! ലിമിറ്റഡ് എഡിഷനായതിനാല്‍തന്നെ ലോകത്ത് 30 വാച്ചുകള്‍ മാത്രമാണ് ഈ മോഡലില്‍ കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. ലോക ശ്രദ്ധയിലേക്കു എത്തിയ ഇത്തരം വസ്തുക്കള്‍ക്ക് പുറമേ ഇനിയും മൂല്യമുള്ള അനേകം വസ്തുക്കള്‍ അംബാനിയുടെ ഇളയ സന്തതിക്കു കണ്ടേക്കുമെന്നാണ് പറയപ്പെടുന്നത്.

Comments are closed.