നിക്ഷേപ സമാഹരണത്തിന് തയാറെടുത്ത് അദാനി ഗ്രൂപ്പ്. 8,400 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിക്ഷേപ സമാഹരണമാണിത്.

പൊതു ധനകാര്യ സ്ഥാപനങ്ങള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍, വിദേശ സ്ഥാപന നിക്ഷേപകര്‍ എന്നിവര്‍ക്ക് ഓഹരി വിറ്റ് നിക്ഷേപ സമാഹരണം നടത്തുന്ന ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (ക്യുഐപി) വഴി സമാഹരണം നടത്താനാണ് കമ്പനി ആലോചിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ജെഫറീസ് എന്നിവരെ അദാനി എനര്‍ജി ഉപദേശകരായി നിയമിച്ചിട്ടുണ്ട്. 35 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുന്‍നിര സ്വകാര്യ മേഖല പവര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനികളിലൊന്നാണ് അദാനി എനര്‍ജി.

Comments are closed.