വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 6.50 രൂപയാണ് കൂട്ടിയത്. വ്യാഴാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

ജൂലൈ ആദ്യ ദിവസം എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. അതായത് ജൂലൈ 31 വരെ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഗ്യാസ് സിലിണ്ടര്‍ 1646 രൂപയായിരുന്നു.

ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന സബ്സിഡിയില്ലാത്ത ഈ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 1,952.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില. പ്രാദേശിക നികുതികള്‍ കൂടി ചേര്‍ത്താല്‍ വിലയില്‍ നേരിയ മാറ്റം ഉണ്ടാകും.

പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറിന്റെ വില ഈ മാസം വര്‍ധിപ്പിച്ചുവെങ്കിലും ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

Comments are closed.