രാജ്യത്തുടനീളം വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്ക് പൂട്ടിട്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻഡക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അധികൃതർ. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, 15,000 കോടിയിലധികം നികുതി വെട്ടിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. മെയ് 16 മുതലാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.

പരിശോധനയ്ക്കായി 69,600-ലധികം ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ 59,178 എണ്ണം ഫീൽഡ് ഓഫീസർമാർ പരിശോധിച്ചിട്ടുണ്ട്. ഇവയിൽ 16,989 ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ വ്യാജമാണെന്ന് കണ്ടെത്തി. പരിശോധനയിൽ 87 കോടി രൂപ അനധികൃതമായി കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുകാരെ കണ്ടെത്താൻ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ് ജൂലൈ 15നാണ് അവസാനിക്കുക.

ജിഎസ്ടിക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ബിസിനസുകൾക്ക്, ഐടിസി ക്ലെയിം ചെയ്യുന്നതിനും നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുമായി ആവശ്യമായ ജിഎസ്ടിഐഎൻ നൽകുന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾ അതത് സംസ്ഥാനങ്ങളിൽ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ നേടേണ്ടതുണ്ട്. ഈ നമ്പറുകളാണ് വ്യാജമായി സൃഷ്ടിച്ചിരിക്കുന്നത്.

Comments are closed.