രാജ്യത്തെ ചില്ലറ മേഖലയിലെ പണപ്പെരുപ്പം 4.81 ശതമാനത്തിലേക്ക് ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവിനെ തുടർന്നാണ് പണപ്പെരുപ്പം ഉയർന്നത് എന്ന് ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ നിലവിലെ പണപ്പെരുപ്പ നിലവാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ലക്ഷ്യ പരിധിയായ ആറ് ശതമാനത്തിൽ താഴെയാണ് എന്നത് ശ്രദ്ധേയമാണ്.

മെയ് മാസത്തിൽ, ഉപഭോക്തൃ വില സൂചിക (സിപിഐ) 4.25 ശതമാനത്തിൽ നിന്ന് 4.31 ശതമാനമായി ഉയർന്നിരുന്നു. 2022 ഇത് ഏഴായിരുന്നു. കഴിഞ്ഞ മാർച്ചിൽ 5.66 ശതമാനമായിരുന്നു ഉയർന്ന സിപിഐ.

മെയ് മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം 5.2 ശതമാനമായി ഉയർന്നു. വ്യാവസായിക ഉൽപ്പാദന സൂചികയുടെ (ഐഐപി) ഫാക്ടറി ഉൽപ്പാദനം 202 മെയ് മാസത്തിൽ 19.7 ശതമാനം വളർച്ച.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 മെയ് മാസത്തിൽ ഉൽപ്പാദന മേഖലയുടെ വളർച്ച 5.7 ശതമാനമായി. 2023 മെയ് മാസത്തിൽ ഖനന ഉൽപ്പാദനം 6.4 ശതമാനം ഉയർന്നപ്പോൾ വൈദ്യുതി ഉൽപ്പാദനം 0.9 ശതമാനം വർദ്ധിച്ചു

Comments are closed.